പുനർജ്ജനി
-----------------
ശാന്തമ്മ രാജൻ, കൂരാറ
ദു:ഖാഗ്നിയൊക്കെയുമൂതിക്കെടുത്തുവാൻ
പെട്ടെന്നു വന്നൊരിളം തെന്നലായ്
ഭാവനേ നീയെനിക്കിന്നു നല്കീടുമീ
കാവ്യസൃഷ്ടി പുനർജ്ജന്മമാണോ ?
കൂമ്പിയ ചെന്താമരപ്പൂവുപോലന്നു
ശയ്യാവലംബിയായ്ത്തീർന്ന നാളിൽ
പത്രം കരിഞ്ഞുള്ള പക്ഷിക്കു തുല്ല്യമാ-
യെത്രയോ രാത്രികൾ നിദ്രവിട്ടൂ
ചിന്തകൾ വല്ലാതലട്ടുന്ന നേരമെ-
ന്നന്തികെ വന്നൊരു സാന്ത്വനമേ
ചന്തമായ് കാവ്യപ്രപഞ്ചത്തിലാക്കിയി0
ട്ടിന്നെന്റെ മാനസം ധന്യമാക്കി !
--------------
No comments:
Post a Comment