Monday, July 28, 2014

രണ്ടു കവിതകൾ




പി.വി.മോഹനൻ, ഇരിട്ടി


നന്മ



നന്മകൾ ചെയ്തിടാത്തവർ മാനവർ

സ്വാർത്ഥതതൻ വിളനിലമിന്നവർ
മാത്രമെങ്ങും പരിഷ്കാരചിന്തകൾ
യാന്ത്രികമായി ജീവിതമൊക്കെയും
നന്മകൾ കുറഞ്ഞീടുന്നു ചുറ്റിലും
തിന്മകൾ പെരുകീടുന്നു നമ്മളിൽ
തിന്മകൾ വിമർശിക്കുവാനുള്ളതാം
സന്മനസ്സു നാം കാട്ടാൻ മടിക്കുന്നു.
പൈതൃക സദാചാരമൂല്യങ്ങളെ
പാടെത്തന്നെ മറന്നുപോയീടുന്നു
വാക്കുകൾക്കും പ്രവൃത്തിക്കുമൊന്നുമെ
അർത്ഥമൌചിത്യമില്ലാത്ത കാലമായ്
നാം കുഴിച്ച കുഴിയിൽ നാം വീഴുന്നു
മുമ്പേ പോയോരെയൊക്കെ പഴിക്കുന്നു
നില്ക്കുകില്ലിവിടത്തിൽ നാമേറെ നാൾ
നില്ക്കുവോളവും നന്മ പുലർത്തണം.


താരാട്ട്‌ പാടാത്ത അമ്മ



അമ്മതൻ താരാട്ട്‌ കേൾക്കുന്നില്ല

അമ്മിഞ്ഞപ്പാലിൻ മധുരമില്ല
ഇന്നെന്റെ കുഞ്ഞോമനൾ വരണ്ടുള്ള
കുഞ്ഞിളം ചുണ്ട്‌ വിടർത്തിടുന്നു.
അമ്മമാർക്കൊക്കെ വിമുഖതതാൻ
എങ്ങും സുലഭമായ്‌  കുപ്പിപ്പാലും
നാലു ചുമരുകൾക്കുള്ളിലായ്ത-
ന്നോമലെ അംഗനവാടിതന്നിൽ
ടീച്ചർതൻ കൈകളിലേല്പ്പിച്ചിടും
കൊച്ചമ്മയായി മടങ്ങുമമ്മ !
കളിയും ചിരിയുമായ് ടീച്ചർക്കൊപ്പം
കഴിയുന്ന കൌമാരമെന്ന കാലം
ഒരിടം വിട്ടൊരിടത്തിൽ കൂടുമാറും,
കാലവൃക്ഷത്തിന്നില കൊഴിയും
മക്കൾതൻ ദൃഷ്ടിയിൽ പെറ്റമ്മയും
ടീച്ചറുമൊന്നുപോലായി മാറും
അമ്മയെന്നുള്ള രണ്ടക്ഷരത്തി-
ന്നർത്ഥമിന്നാർക്കുമറിഞ്ഞുകൂടാ
രക്തബന്ധത്തിന്റെ നാന്ദിയായി
ദുഗ്ധബന്ധം വേണമോർത്തുകൊൾക






Tuesday, July 8, 2014

കവിമണ്ഡലത്തിന്റെ കൈ പിടിച്ച്‌............


ശാന്ത കാവുമ്പായി



കവിമണ്ഡലത്തിന്റെ കൈപിടിച്ച് കേരള ഫോക് ലോർ അക്കാദമിയുടെ മൂന്നാംനിലയില്‍

മുറിഞ്ഞുപൊട്ടുന്ന കാലുകളുടെ വേദന വകവെക്കാതെ ഇന്നലെ ചിറക്കലില്‍ സ്ഥിതിചെയ്യുന്ന ഫോക് ലോര്‍ അക്കാദമി ഓഡിറ്റോറിയത്തിലെത്തി. കണ്ണൂർ ജില്ലാകവിമണ്ഡലം &കേരള ഫോക് ലോർ അക്കാദമി സംയുക്താഭിമുഖ്യത്തിൽ
‘കോലത്തുനാടിന്റെ കാവ്യപൈതൃകം'സെമിനാറില്‍ പങ്കെടുക്കാന്‍. നോവിനിടയില്‍ വീണുകിട്ടിയ വിലപ്പെട്ട മണിക്കൂറുകള്‍. എന്റെ മൊബൈലില്‍ പതിഞ്ഞ കുറച്ചു ചിത്രങ്ങളും.

                                 ഫോക്ലോര്‍ അക്കാദമി ആസ്ഥാനത്തിലേക്ക്

ജയശ്രീയും മധുസൂദനനും ഞാനും മറ്റൊരാളും(പേര് ചോദിക്കാന്‍ വിട്ടുപോയി.അടുത്ത തവണ കാണുമ്പോള്‍ ചോദിക്കണം.)

പൂവിട്ട പൂത്താലികള്‍ കൂട്ടംകൂടി രഹസ്യം പറഞ്ഞ് ചിരിക്കുകയാണ്. അരമനരഹസ്യം അങ്ങാടിപ്പാട്ടാക്കുകയാണോ ഈ ആമ്പല്‍ക്കൂട്ടങ്ങള്‍. 

രാജഭരണത്തിന്റെ ഗതകാലപ്രൌഢി വിളിച്ചോതിക്കൊണ്ട് ചിറക്കല്‍ കോവിലകത്തിന്റെ ആമ്പല്‍ നിറഞ്ഞ വിശാലമായ കുളവും കുളപ്പുരയും.

                            മഴമേഘം താണിരുണ്ടുചാറിയലകള്‍ തീരത്ത്.


                                       പെയ്തൊഴിയാതെ 

എത്ര കണ്ടാലും മതിയാവില്ല. ഓഡിറ്റോറിയത്തിന്റെ ബാല്‍ക്കണിയില്‍.

              ഇവിടെ ഇങ്ങനെ എത്രനേരം വേണമെങ്കിലും ഇരിക്കാം.

                                        എങ്ങനെ നോക്കാതിരിക്കാം. 

                                    ഇങ്ങനെയാണ് 

                                      പ്രീതയും ജയശ്രീയും 

                               കൃഷ്ണേട്ടന്‍ ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടോ ?

                               കൃഷ്ണേട്ടനൊപ്പം അഭിമാനത്തോടെ നബിത 

                                                      ഞങ്ങളുമുണ്ട് 

                                           ഇത്തിരി ലോഗ്യം പറയാം.

'കവിമണ്ഡലത്തിന്റെ ഒമ്പതാം സ്ഥാപകദിനമല്ലേ. നമുക്കൊമ്പത് വൃക്ഷത്തൈ നടണം.' രാമകൃഷ്ണന്‍ കണ്ണോം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

                                           ഞങ്ങള്‍ റെഡിയാണ്.

                                         ഇവിടെ മതിയോ?

                             സ്വാഗതമോതിക്കൊണ്ട് രാമകൃഷ്ണന്‍ കണ്ണോം.

                                  അധ്യക്ഷന്‍ മേലത്ത് ചന്ദ്രശേഖരന്‍നായര്‍.

                 ഉദ്ഘാടനം ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ മുഹമ്മദ്‌ അഹമ്മദ്.

'കോലത്തുനാടിന്റെ കാവ്യപൈതൃകം' സെമിനാര്‍ അവതരണം എം.കെ.കൃഷ്ണന്‍. എണ്‍പതിലേറെ പ്രായമുള്ള കൃഷ്ണേട്ടന്‍ ഒരത്ഭുതമാണ്. എന്തെല്ലാം അറിവുകളാണ് അദ്ദേഹത്തിന്റെ തലയില്‍ സൂക്ഷിച്ചിട്ടുള്ളത്! അതൊക്കെ നമുക്ക് ചോര്‍ത്തിയെടുക്കണം.  ഇതുവരെ അറിയാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. 

                                               ക്യാമറക്കണ്ണുമായ്

                                               പറഞ്ഞാല്‍ തീരില്ല.

                     ചിറക്കലിന്റെ ചരിത്രകാരനെ മറയ്ക്കാന്‍(മറക്കാന്‍) പാടുണ്ടോ?

                            ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എം. പ്രദീപ്‌ കുമാര്‍.

ബഹറിനില്‍ ജോലിചെയ്യുന്ന സുരേഷ് ചെറുകുന്ന്. മലയാളം മറുനാട്ടിലും പഠിപ്പിക്കാന്‍ മുന്‍കൈയെടുത്ത മറുനാടന്‍ മലയാളി.

 













സുരേഷിന്റെ കുടുംബത്തില്‍ നാലു തലമുറ ഉപയോഗിച്ച കൃഷ്ണപ്പാട്ട്(കൃഷ്ണഗാഥ)

                                     രാജേഷ്‌ വാര്യര്‍ നന്ദിയോടെ സമാപനം.

                                                 കാവ്യഗുരോ പ്രണാമം.

                                            അനുഗ്രഹം ചൊരിഞ്ഞാലും.  


                                            വടക്കന്‍ പെരുമയിലുറഞ്ഞാടി
                                      




                            വേര്‍പാടില്‍ വ്യഥപൂണ്ട് മിഴികൂമ്പുമാമ്പലേ
                            വേദന വേണ്ടെന്നോതിയണയും ശശാങ്കന്‍.