ഇന്നലെ കണ്ടു ഞാൻ
താഴത്തങ്ങാടിയിൽഒരു പുത്തൻ കൊടിയും
പുതു വെണ്ണക്കൽശില്പവും
കൊടിതൻ നിറമതു പറക വയ്യ
ശില്പത്തിൻ വെണ്മയോ കേമം തന്നെ!
കഴിഞ്ഞയാണ്ടിലും വന്നതാണീ വഴി
കണ്ടതില്ലന്നു ഞനീ മഹാത്മാവിനെ
ഗാന്ധിയോ, ബുദ്ധനോ ? ഈ നാട്ടിൻ രക്തസാക്ഷിയോ ?
അല്ലല്ലയെങ്കിലുമേറെ പരിചയം
തെല്ലൊന്നു ശങ്കിച്ചു
പൂമരച്ചോട്ടിൻ തണൽ ചേർന്നു നിൽക്കവെ
പരിഹസിച്ചുവോ ആ വെണ്ണക്കൽ പ്രതിമ,
പൊട്ടിച്ചിരിച്ചുവോ: “മൂഢാ ! അറിയില്ലേ നിനക്കെന്നെ ?
ബുദ്ധനല്ല, ഗാന്ധിയല്ല,
അതിർത്തിയിൽ നീ കണ്ട ധീരജവാനുമല്ല ഞാൻ
പറയാം ഞാനടയാളം
കൈയൊന്നേയുള്ളുവെങ്കിലും പ്രശസ്തൻ ഞാൻ
നിന്റെ നാടിനെ കിടുകിടെ വിറപ്പിച്ചവൻ
പിറന്ന നാടിന്റെ മാനം കാക്കാൻ
രാപ്പകൽ അതിർത്തിയിൽ കാവൽ നിന്നവനേ
വിഢീ ! നോക്കൂ നീ,
അണികളുണ്ടായിരം
ശിഷ്യരുണ്ടങ്ങ് തലസ്ഥാനനഗരിയിൽപ്പോലും
പ്രശസ്തൻ ഞാൻ, ഈ വെണ്ണക്കൽശില്പമെൻ
പ്രശസ്തിക്ക് കാവൽക്കാരൻ ! ”
ഞെട്ടി ഞാൻ, മറ്റൊരു ശില്പമായ്
സ്തബ്ധനായ് നിൽക്കവെ,
നിർവികാരമാമെൻ മനസ്സെനോടു മന്ത്രിച്ചു:
“കൺകളിറുകെയടയ്ക്കുക, പിന്നെ
നിന്നെ നീ പാടെ മറക്കുക, ഈ മണ്ണിലമർത്തിച്ചവിട്ടുക ! ”
----------നബിത നാരായണൻ, വടശ്ശേരി
നബിത നാരായണന്റെ കവിത വായിച്ചു .നന്നായിട്ടുണ്ട്.ആശംസകള്‍
ReplyDeleteNandi..www.nabithanarayanan.blogspot.in
ReplyDeletenabithe, ujwalikkunna kavitha, ninakku aayiram abhinandanagal....
ReplyDelete